Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abu Dhabi

Middle East and Gulf

അനാഥരെ കരുതാൻ 371 കോടി രൂപയുടെ കാരുണ്യവുമായി എം.എ. യൂസഫലി

അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ കരുതലും ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ടുള്ള "മദർ ഓഫ് ദ് നേഷൻ എൻഡോവ്‌മെന്‍റ്' പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹത്തിന്‍റെ (ഏകദേശം 371 കോടി രൂപ) സഹായം കൈമാറി.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ പ്രത്യേക താത്പര്യപ്രകാരം അബുദാബി ഔഖാഫ് നടപ്പിലാക്കുന്ന പദ്ധതി, അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി, ഭാവി സുരക്ഷിതമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്.

റംസാൻ കാലത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഈ കാരുണ്യസ്പർശം യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിലയിരുത്തപ്പെടുന്നു.

അബുദാബി ആസ്ഥാനമായി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഭരണാധികാരികളുടെ കാരുണ്യവഴിയിലുള്ള ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത ജീവകാരുണ്യത്തിന്‍റെ പാതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.

അനേകം കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ ഇതിലൂടെ സാധിക്കുമെന്നും യുഎഇയുടെ മാനുഷിക മൂല്യങ്ങളുടെ ഉജ്വല മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ഔഖാഫിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദാനധർമങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ് പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

NRI

സ്തനാർബുദ ബോധവത്കരണം: ലോക റിക്കാർഡ് ചടങ്ങ് ഞായറാഴ്ച അബുദാബിയിൽ

അബുദാബി: സ്തനാർബുദ ബോധവത്കരണം പ്രമേയമാക്കുന്ന വനിതകളുടെ സംഗമം ലോക റിക്കാർഡ് പട്ടികയിൽ ഇടം പിടിക്കുന്നു. ഞായറാഴ്ച നാലിന് അബുദാബി ഇന്ത്യ സോഷ്യൽ സെന്‍ററിൽ നടക്കുന്ന വനിതാ സംഗമമാണ് ഐൻസ്റ്റീൻ വേൾഡ് റിക്കാർഡ് പട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നത്.

ഐഎസ്‌സിയുടെ വനിതാ വിഭാഗമായ വിമൻസ് ഫോറമാണ് രണ്ട് തലമുറയിലെ ആയിരത്തിയഞ്ഞൂറോളം വനിതകൾ അണിനിരക്കുന്ന ബോധവത്കരണ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.

സ്‌നാർബുദ ബോധവത്കരണ പ്രചരണത്തിൽ ലോകത്തെ ഏറ്റവും വലിയ അമ്മ - മകൾ സംഗമം എന്ന വിഭാഗത്തിലാണ് ഐഎസ്‌സി വനിതാ സംഗമം റിക്കാർഡ് നേട്ടം കൈവരിക്കുകയെന്ന് വിമൻസ് ഫോറം കൺവീനറും ഐഎസ്‌സിയുടെ ജനറൽഗവർണറുമായ ഡോ. ശ്രീദേവി ശിവാനന്ദം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഞ്ഞൂറിലധികം അമ്മമാർ അവരുടെ മകൾക്കൊപ്പം പിങ്ക് വസ്ത്രങ്ങളണിഞ്ഞു സംഗമത്തിൽ പങ്കെടുത്തു കൊണ്ട് സ്‌നാർബുദ ബോധവത്കരണ പ്രതിജ്ഞ എടുക്കും. സോഷ്യൽ മീഡിയയിലുള്ള പ്രചരണത്തിന്‍റെ ഭാഗമായി പങ്കെടുക്കുന്ന വനിതകൾ സെൽഫികൾ പോസ്റ്റ് ചെയ്യുകയും പ്രചരണ പേജിനെ ടാഗ് ചെയ്യുകയും ചെയ്യും.

ഐഎസ്‌സി പ്രസിഡന്‍റ് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി പി. സത്യബാബു, ട്രഷറർ ടി.എൻ. കൃഷ്ണൻ, എന്‍റർടൈൻമെന്‍റ് സെക്രട്ടറി കെ.ടി.പി. രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

NRI

കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് ഓണാഘോഷം ശനിയാഴ്ച അബുദാബിയിൽ

അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ ശനിയാഴ്ച 6.30 മുതൽ അൽ വഹ്‌ദ മാളിലെ ഗ്രാൻഡ് അരീന ഇവന്‍റ്സ് സെന്‍ററിൽ നടക്കും.

അലുമ്നി പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് കെ. ജയചന്ദ്രൻ നായർ ഉദ്ഘാടനകർമം നിർവഹിക്കും.

മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ കെ.ആർ. ഷിബു, വൈസ് പ്രസിഡന്‍റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്‍റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിക്കും.

മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കാൻ താത്പര്യമുള്ള പൂർവ വിദ്യാർഥികൾക്ക് 050 151 9671 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

NRI

മലയാളി ഡോക്‌ടർ അബുദാബിയിൽ മരിച്ചനിലയിൽ

കണ്ണൂർ: മലയാളിയും എഴുത്തുകാരിയുമായ ഡോക്‌ടറെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ചനില‍യിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയും തളാപ്പ് സ്വദേശിനി ഡോ. അരയാക്കണ്ടി ധനലക്ഷ്മിയാണ് (54) മരിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി മുസഫയിലെ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബുദാബിയിലെ ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്‌ടറായിരുന്നു.

പത്തു വർഷമായി അബുദാബിയിൽ ജോലി ചെയ്തുവരികയാണ്. അബുദാബി മലയാളി സമാജം അംഗവും പ്രവാസി മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകയുമാണ്. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. നേരത്തെ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും ജോലി ചെയ്തിരുന്നു.

പഴയകാല പ്രമുഖ സ്വകാര്യ ബസ് കന്പനിയായിരുന്ന ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമ പരേതനായ നാരായണൻ-ചന്ദ്രമതി ദന്പതികളുടെ മകളാണ്. സുജിത്താണ് ഭർത്താവ്. ഇദ്ദേഹം നാട്ടിലാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

സഹോദരങ്ങൾ: ആനന്ദകൃഷ്‌ണൻ, ശിവറാം, ഡോ. സീതാലക്ഷ്‌മി.

Latest News

Up